ഈ അടുത്തിടെ
ഉണ്ടായ
ചില
സംഭവങ്ങളിൽ പ്രതികരിക്കണം എന്ന് തോന്നിയത് കൊണ്ടാണ്
ഇത്
കുറിക്കുന്നത്
. ബാങ്കിൽ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാതിരിക്കുന്നതിനു കാരണം അന്വേഷിച്ചു നടക്കുകയാണ് പലരും എന്ന് തോന്നുന്നു. ഏറ്റവും
ഒടുവിലത്തെ സംഭവം ചേർത്തലയിലെ
ഒരു
രക്ഷിതാവിന്റെ
ആത്മഹത്യയാണ് . ബാങ്കിൽ നിന്ന് നോട്ടീസ് കിട്ടിയതിൽ മനം നൊന്താണ് ആത്മഹത്യ എന്ന് പറഞ്ഞു എല്ലാവരും ബാങ്കിനെ പ്രതിക്കൂട്ടിലക്കുന്നതിനു ശ്രമിക്കുന്നത്
കണ്ടു.
ബാങ്കുകൾ വ്യാവസായികടിസ്ഥാനതിൽ പ്രവര്ത്തിക്കുന്ന
സ്ഥാപനങ്ങൾ ആണ്. വായ്പ കൊടുക്കുന്നത് പോലെ തന്നെ പ്രാധാന്യം ഉള്ള കാര്യം ആണ് അത് തിരിച്ചടപ്പിക്കുക എന്നതും . അതിനുള്ള
നടപടികൾ കൈക്കൊള്ളുന്ന ബാങ്ക് ഉദ്യോഗസ്ഥരെ പഴിക്കുന്നതിൽ ഒരു ന്യായവും
കാണുന്നില്ല
. വായ്പ
എടുക്കുന്ന
ഒരു
വ്യക്തി
പ്രധാനമായും
നോക്കേണ്ടത്
അത്
തിരിച്ചടക്കാനുള്ള
കഴിവ്
തനിക്കുന്ടോ
എന്നതാണ്
. ഈടൊന്നും
നല്കാതെ
വായ്പ
ലഭിക്കും
എന്നുള്ള
ഒറ്റ
കാരണം
കൊണ്ടു
മാത്രം
മക്കളെ
ഉന്നത
വിദ്യാഭ്യാസത്തിനു
അയക്കുന്നതിൽ അർഥം ഉണ്ടോ ?പഠനം കഴിഞ്ഞാല ജോലി ലഭിക്കുമോ , ലഭിക്കുമെങ്കിൽ വായ്പ
തിരിച്ചടക്കുന്നതിനു
തികയുമോ
എന്നുള്ള
കാര്യങ്ങൾ ആദ്യമേ ചിന്തിക്കേണ്ടതല്ലേ ? ഇതൊന്നും കാണാതെ അവസാനം ജോലി കിട്ടാതിരിക്കുകയോ വളരെ തുച്ചമായ
ശമ്പളം
ലഭിക്കുകയോ
ചെയ്യുമ്പോൾ ബാങ്കിനെ പഴിക്കുന്നതിൽ എന്ത്
ന്യായമാണ്
ഉള്ളത്
?
വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണം
, സർകാർ ഏറ്റെടുക്കണം തുടങ്ങിയ ആവശ്യങ്ങളും
ഇന്ത്യൻ നേര്സേസ് പരെന്റ്സ്
അസോസിയേഷൻ എന്നാ സംഘടന മുന്നോട്ടു വച്ചതായി കണ്ടു . ഇതിനു എന്ത് ന്യായീകരണം
ആണ്
ഉള്ളത്.
അങ്ങനെയാണെകിൽ പിന്നെ സർകാർ സൌജന്യമായി
എല്ലാ
വിദ്യാഭ്യാസവും
ഏർപ്പാടാക്കണം എന്ന് പറയുന്നതല്ലേ നല്ലത് ? ഈ പ്രവണത
മുളയിലെ
നുള്ളിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് എന്റെ അഭിപ്രായം
.
ഇത് കാണുമ്പൊൾ പലരും
ബാങ്കുകളിലെ
കിട്ടാക്കടത്തെ
പറ്റിയും
വിജയ് മല്യയുടെ വിദേശ
യാത്രയെപ്പറ്റിയും
പറയുമായിരിക്കും
. വിജയ് മല്യയുടെ കടം തിരിച്ചു
പിടിക്കുന്നതിനു
കാല താമസം വരുമായിരിക്കാം , പക്ഷെ കിട്ടില്ല
എന്ന്
പറയാൻ പറ്റില്ലല്ലോ . ഇതിനു വേണ്ട സഹായം നമ്മുടെ നീതി ന്യായ വ്യവസ്ഥയിൽ നിന്ന്
തക്ക
സമയത്ത്
കിട്ടുന്നില്ല
എന്നതാണ്
സത്യം.
പക്ഷെ
അങ്ങിനെ
ഒരു
വലിയ
കടം
ഉണ്ട്
എന്നുള്ളത്
കൊണ്ടു
മറ്റു
ചെറിയ
കടങ്ങൾ തിരിച്ചടക്കില്ല എന്ന് പറയുന്നത് ബാലിശമാണ് . നമ്മുടെ സര്കാരും രാഷ്ട്രീയക്കാരും ഇതിനു കൂട്ട്
നില്ക്കരുത്
എന്ന
ഒരു
അപേക്ഷ
മാത്രമേ
വൈക്കുന്നുള്ളൂ
.
ഞാൻ ബാങ്കിൽ ജോലി ചെയ്യുന്ന സമയത്ത് പലപ്പോഴും കാണാൻ കഴിഞ്ഞിട്ടുള്ള
ഒരു
കാര്യമാണ്
വായ്പ
ലഭിക്കും
എന്നത്
കൊണ്ടു
മാത്രം
വായ്പ
എടുക്കുന്നത്
. ഒരു
അനുഭവം
പങ്കു
വൈക്കാം
. ഒരിക്കൽ ഒരു ബ്രാഞ്ച് ഓഡിറ്റ് ചെയ്യുന്ന
സമയത്ത്
ഒരു
സ്ത്രീ
മാനേജരുടെ
അടുത്ത്
മകന്
ഒരു
വിദ്യാഭ്യാസ
വായ്പക്ക്
വേണ്ടി
വന്നു.
പയ്യന്
രണ്ടാമത്തെ
ചാൻസിൽ 35 ശതമാനം മാർക്ക് വാങ്ങി
+2 പാസ്സായതാണ്
. മാനേജർ താരതമ്യേന ജൂനിയർ ആയതു കൊണ്ടു
അദ്ദേഹം
എന്റെ
അഭിപ്രായം
ചോദിച്ചു
. നാല്
ലക്ഷം
രൂപയാണ്
വായ്പ
ചോദിച്ചിരിക്കുന്നത്
. കർണ്ണാടകത്തിലെ ഒരു കോളേജിൽ നിന്നുള്ള
കത്തും
ഉണ്ടായിരുന്നു
. ഞാൻ ആ സ്ത്രീയോട് ചോദിച്ചു മകൻ നെർസിങ്ങ് പഠിച്ചു പാസ്സാകുമോ എന്ന് . മറുപടി വളരെ പെട്ടെന്നായിരുന്നു . നാല് ലക്ഷം രൂപ കൊടുത്താൽ അവർ പരീക്ഷ ഒക്കെ പാസ്സാക്കിക്കൊടുക്കും , വിദേശത്ത് ജോലിക്കുള്ള ഏർപ്പാടും
ചെയ്തുകൊടുക്കും
എന്ന്
. ഈ
പാവങ്ങളെ
ഇങ്ങിനെ
പറഞ്ഞു
പറ്റിച്ചു
കോളേജുകൾ പണം ഉണ്ടാക്കുന്നു . ഒടുവിൽ വിദ്യാർഥി പരീക്ഷ പാസ്സാകുകയും ഇല്ല , പാസ്സായാൽ തന്നെ
നല്ല
ഒരു
ജോലിയും
കിട്ടില്ല
. അവസാനം
വായ്പ
തിരിച്ചു
ചോദിക്കുമ്പോൾ മാനേജർ കുറ്റക്കാരനും ആകും . ഒരു വിധത്തിൽ ആ സ്ത്രീയെ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിച്ചു . അവർ മറ്റെവിടെയെങ്കിലും നിന്ന് വായ്പ എടുത്തോ എന്നറിയില്ല . ഇപ്പോൾ തന്നെ നേര്സുമാർ എത്ര തുച്ചമായ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്
എന്ന്
എല്ലാവര്ക്കും
അറിയാം
. അങ്ങിനെ
ഒരു
ജോലിക്ക്
വേണ്ടി
നാല്
ലക്ഷം
രൂപ
( ഈട്
വേണ്ടാതെ
കിട്ടുന്ന
വായ്പ
) എടുക്കുന്നത്
അഭികാമ്യം
ആണോ
എന്ന്
രക്ഷിതാക്കൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . രാഷ്ട്രീയ
നേതാക്കളും
ഇക്കാര്യത്തിൽ വ്യക്തമായ ഒരു
നിലപാട്
എടുത്തു
സാധാരണക്കാരെ
ഇങ്ങിനെയുള്ള
നിന്നും
മുക്തരാക്കാനുള്ള
നടപടികളാണ്
എടുക്കേണ്ടത്
. അല്ലാതെ
വായ്പ
നല്കാൻ വിസമ്മതിക്കുന്ന ബാങ്ക് മാനെജര്ക്കെതിരെയും വായ്പ തിരിച്ചു
ചോദിക്കുന്ന
മാനെജര്ക്കെതിരെയും
ജന
വികാരം
ഇളക്കി
വിടുകയല്ല
ചെയ്യേണ്ടത്
. അവർ പൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്നവർ മാത്രമാണ് എന്നാ കാര്യം മറക്കരുത് എന്നാ ഒരു അഭ്യർത്ഥന മാത്രം
നടത്തുന്നു
. ഇക്കാര്യത്തിൽ പത്രങ്ങൾക്കും നല്ല ഒരു പങ്കു വഹിക്കാൻ കഴിയും
എന്നാണ്
എന്റെ
വിശ്വാസം
.
No comments:
Post a Comment